Saturday 1 September 2012

സുഗതകുമാരി ടിച്ചര്‍ക്കു സ്നേഹപൂര്‍വ്വം

   നെല്ലിയാമ്പതി അടക്കമുള്ള പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളില്‍ എമര്‍ജിങ് കേരളയുടെ പേരിലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് സുഗതകുമാരി ടീച്ചരുടെ പ്രസ്താവന വായിച്ചപോള്‍   സാഹിത്യകാരന്മാര്‍ക്ഉണ്ട് എന്ന് അവര്‍ സ്വയം അവകാശപ്പെടുന്ന സാമൂഹ്യ പ്രതിബദ്ധതയുടെ
 കപടതയാണ് തെളിയപ്പെടുന്നത്...എമര്‍ജിങ് കേരളയിലെ നിര്‍ദ്ദിഷ്ട പദ്ധതികള്‍ കേരളത്തില്‍ പരിസ്ഥിതിയെ ചൂഷണം ചെയ്യാന്‍ ലക്ഷ്യമിട്ടാണെന്നും ഇത്തരം പദ്ധതികള്‍ എന്തുവന്നാലും എതിര്‍ക്കുമെന്നും ടീച്ചര്‍ പറയുന്നത്‌ കഥയറിയാതെആട്ടം കാണുന്നത്കൊണ്ടാണ്.......


കേരളത്തില്‍  സമഗ്ര വികസന മുന്നേറ്റത്തില്‍ ടീച്ചറെപോലുള്ള വികസന  വിരോധികള്‍ പുറം കാല്‍ കൊണ്ട് തട്ടി തെറുപ്പിച്ച എത്രയെത്രാ കേരളത്തിന്റെ വികസന കര്‍മ്മരേഖകള്‍ഉണ്ട്... എമര്‍ജിങ് കേരളയിലെ നിര്‍ദ്ദിഷ്ട പദ്ധതികള്‍ വെബ്സൈറ്റ്പ്രകാരം175 എണ്ണംവരും..അതില്‍കേവലം മുന്ന്എണ്ണംമാത്രമാണ് വിമര്‍ശനത്തിനു പാത്രിഭുതമായത്..... എന്നാല്‍ കേരളത്തില്‍  സമഗ്ര വികസന മുന്നേറ്റത്തിന്‍റെ കടകെല്‍ കത്തിവെച്ച് മാത്രം പാരമ്പര്യമുള്ള സഖാവ് വീ.എസ്സിനെ പോലെ ടീച്ചറെപോലുള്ളവര്‍  വികസന  വിരോധിവുമായി കടന്നു വരുന്നത്  കാണുപ്പോള്‍ കേരളത്തിന്റെ യുവതലമുറ ''മലയാളിയുടെ മാതൃത്വം ആയി'' നിങ്ങളെ  കണ്ട മനസു കൊണ്ട്തന്നെ  ആക്ഷേപം ഉന്നയികുകയാണ്..രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ വികസനത്തെ എതിര്‍ക്കുന്നവരോടൊപ്പം ചേര്‍ന്ന് കൊണ്ടു ടീച്ചര്‍ നടത്തുന്ന പ്രസ്താവന കാണുപോള്‍ എല്ലാ ആദരവോടും കൂടി  ടീച്ചറിനോട്പറയട്ടെ... മലയാളത്തിന്റെ യുവ തലമുറക്ക് ഇപ്പോള്‍ നിങ്ങളെ പോലുല്ലവരോട് പുച്ചമാണ്.. പരമമായപുച്ഛം..........  മനുഷ്യ ജീവനുകള്‍ വെട്ടി നുറുക്കി റോട്ടില്‍ ഇട്ടപ്പോള്‍ ഈപരിസ്ഥിതി സ്നേഹികളെയും സാംസ്കാരിക പ്രവര്‍ത്തകരെയും മലയാളി തിരകിയിരുന്നു... എവിടെ ആയിരുന്നു അപ്പോള്‍ നിങ്ങള്‍????....എമര്‍ജിംഗ്‌ കേരളയില്‍ ഏറെ വിവാദമായി നിങ്ങള്‍പറയുന്നത് വനഭൂമികളിലെ റിസോര്‍ട്ട്‌ നിര്‍മ്മാണങ്ങള്‍ക്ക്‌ വേണ്ടിയുള്ള പദ്ധതിയെകുറിച്ചാണ്...വനഭുമിയുംപരിസ്ഥിതിയും ചൂഷണം ചെയ്യാന്‍   പടില്ലയെന്നതില്‍ തര്‍ക്കമില്ല....എന്നാല്‍ഇവിടെ കാള പെറ്റന്നു കേട്ടപ്പോള്‍ ടീച്ചര്‍ കയര്‍ എടുകുകയായിരുന്നു.... പരിസ്ഥിതിയ്ക് ഇണങ്ങുന്ന ''ഇക്കോ-ഫ്രണ്ട്‌ലി''പദ്ധതികളെ വര്‍ത്തമാനലോകം ആവേശപുര്‍വ്വം ചര്‍ച്ചചെയുകയാണ്... മത-രാഷ്ടിയ തിവ്രവാദംപോലെ എതിര്‍ക്കപ്പെടെന്‍റെ ഒന്നാണ് ജനപക്ഷവികസനത്തിനു വിരുതമായപരിസ്ഥിതി തിവ്രവാദവും ...
Photo: എമര്‍ജിംഗ്‌ കേരളയ്‌ക്കു ജിമ്മിന്റെ 'മുഖം'....
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ...!!
 
 ഈ മാസം ആരംഭിക്കുന്ന എമര്‍ജിംഗ്‌ കേരള വ്യവസായ നിക്ഷേപസംഗമം പഴയ ജിമ്മിന്റെ (ഗ്ലോബല്‍ ഇന്‍വസ്‌റ്റേഴ്‌സ് മീറ്റ്‌) തനിപ്പകര്‍പ്പ്‌. 2003 ല്‍ യു.ഡി.എഫ്‌. സര്‍ക്കാര്‍ ജിമ്മില്‍ അവതരിപ്പിച്ച്‌ പരാജയപ്പെട്ട പദ്ധതികള്‍ പൊടിതട്ടിയെടുത്ത്‌ അവതരിപ്പിക്കുന്നതു പഴയ ശില്‍പികള്‍ തന്നെ.

അന്നു വ്യവസായ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാണ്‌ ഇന്നും അതേ സ്‌ഥാനത്ത്‌. വ്യവസായവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി. ബാലകൃഷ്‌ണന്‍ തലപ്പത്തിരിക്കുന്ന കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍, ടി.ആര്‍.കെ.എല്‍. (ടൂറിസം റിസോര്‍ട്ട്‌സ് കേരള ലിമിറ്റഡ്‌), ഇന്‍കെല്‍, എന്നീ സ്‌ഥാപങ്ങളാണ്‌ എമര്‍ജിംഗ്‌ കേരളയിലെ മിക്ക പദ്ധതികളുടേയും നോഡല്‍ ഏജന്‍സികള്‍. ഏറ്റവും കൂടുതല്‍ മുതല്‍മുടക്കു വേണ്ടിവരുന്ന ഹൈസ്‌പീഡ്‌ റെയില്‍ കോറിഡോറിനായി രൂപീകരിച്ച കേരള ഹൈസ്‌പീഡ്‌ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റേയും മാനേജിംഗ്‌ ഡയറക്‌ടര്‍ ഇദ്ദേഹമാണ്‌. ഈ സ്‌ഥാപനങ്ങളില്‍ അംഗങ്ങളായിരിക്കുന്ന പ്രമുഖ വ്യവസായികള്‍ തന്നെയാണ്‌ ജിമ്മിനും നേതൃത്വം നല്‍കിയിരുന്നത്‌.

എമര്‍ജിംഗ്‌ കേരളയില്‍ ഏറെ വിവാദമായ വനഭൂമികളിലെ റിസോര്‍ട്ട്‌ നിര്‍മ്മാണങ്ങള്‍ക്ക്‌ ജിമ്മിലും പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. വാഗമണില്‍ ഹെല്‍ത്ത്‌ റിസോര്‍ട്ട്‌, തെന്മല, അഗസ്‌ത്യവനം, കോന്നി, തട്ടേക്കാട്‌,നെല്ലിയാമ്പതി, പറമ്പിക്കുളം, സൈലന്റ്‌വാലി, മുത്തങ്ങ, ആറളം എന്നിവിടങ്ങളില്‍ സ്വകാര്യ ലോഡ്‌ജുകളും റിസോര്‍ട്ടുകളും നിര്‍മ്മിക്കാന്‍ 2003 ല്‍ പദ്ധതിയിട്ടിരുന്നു. നെല്ലിയാമ്പതിയിലെ 60 ഏക്കറില്‍ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കാനും പദ്ധതിയിട്ടു. ഇതിനായി ലക്ഷങ്ങള്‍ മുടക്കി വാഗമണ്‍ ഡവലപ്പ്‌മെന്റ്‌ സൊസൈറ്റി രൂപീകരിച്ചു. പൂര്‍ണ പരാജയമായ പദ്ധതികള്‍ വഴി ലക്ഷങ്ങള്‍ ചെലവായതു മാത്രം മിച്ചം. ഒരിക്കലും നടപ്പാക്കാനാകില്ലെന്ന്‌ വനംവകുപ്പ്‌ തീര്‍ത്തുപറഞ്ഞ വനഭൂമിയിലെ റോപ്പ്‌വേ നിര്‍മ്മാണവും എമര്‍ജിംഗ്‌ കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഏറെ കൊട്ടിഘോഷിക്കുന്ന കൃഷി വ്യവസായമാക്കാനുള്ള പദ്ധതികളും അന്ന്‌ അവതരിപ്പിച്ച്‌ പരാജയപ്പെട്ടിരുന്നു. 10 കോടിയുടെ ബനാന ചിപ്‌സ് പ്രൊഡക്ഷന്‍ യൂണിറ്റ്‌, 100 കോടിയുടെ നാളികേര സംസ്‌കരണ കേന്ദ്രം, 200 കോടിയുടെ സ്‌പൈസ്‌ ഓയില്‍ എക്‌സ്ട്രാക്ഷന്‍ ഫാക്‌ടറി തുടങ്ങിയവയാണ്‌ അത്‌. ഏറെ വിവാദമുയരുന്ന ചീമേനി താപവൈദ്യുത നിലയത്തിനും അന്നേ പദ്ധതിയിട്ടിരുന്നു.

ജിമ്മില്‍ നടപ്പാക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട തെക്ക്‌-വടക്ക്‌ അതിവേഗ പാതയാണ്‌ ഹൈസ്‌പീഡ്‌ റെയില്‍ കോറിഡോറായി എമര്‍ജിംഗ്‌ കേരളയിലെത്തിയിരിക്കുന്നത്‌. പാത മംഗലാപുരം വരെ നീട്ടിയെന്നുമാത്രം. ഏറ്റെടുക്കുന്ന സ്‌ഥലങ്ങളടക്കം സമാനമാണ്‌. റോഡെന്നത്‌ റെയിലായി മാറി. സംസ്‌ഥാന-ജില്ലാ പാതകളും സ്വകാര്യ കമ്പനികളെക്കൊണ്ട്‌ ബി.ഒ.ടി. മാതൃകയില്‍ വികസിപ്പിക്കാന്‍ പദ്ധതിയുണ്ടായിരുന്നു.

ജിമ്മില്‍ 80 ആയിരുന്ന പദ്ധതികള്‍ എമര്‍ജിംഗ്‌ കേരളയിലെത്തിയപ്പോള്‍ 175 ആയി ഉയര്‍ന്നു. പാണക്കാട്ടെ എജ്യു-ഹെല്‍ത്ത്‌ സിറ്റിയില്‍ 27 പദ്ധതികളും ചില നഗരവികസന പദ്ധതികളുമൊഴിച്ചാല്‍ ബാക്കിയെല്ലാം ജിമ്മിന്റെ തനിപ്പകര്‍പ്പുതന്നെ.

സ്വകാര്യ കമ്പനികള്‍ക്കു വനഭൂമിയും റവന്യൂഭൂമിയും പൂര്‍ണമായി നല്‍കാനും അവരുടെ ഇഷ്‌ടത്തിനു ഭൂമികള്‍ വിനിയോഗിക്കാനും സ്വാതന്ത്ര്യവുമുണ്ട്‌. ഇന്‍കെല്ലിനു നല്‍കുന്ന ഭൂമികളിലെല്ലാം അവര്‍ക്ക്‌ പൂര്‍ണസ്വാതന്ത്ര്യമുണ്ട്‌. ഇന്‍കെല്ലിന്‌ ഭൂമി നല്‍കില്ലെന്ന്‌ റവന്യൂവകുപ്പ്‌ കഴിഞ്ഞദിവസം അറിയിച്ചെങ്കിലും ഇതു വെറുതെയാകുമെന്നാണു മുഖ്യമന്ത്രിയുടെ നിലപാടു സൂചിപ്പിക്കുന്നത്‌.
കേരളത്തിന്‍റെ  വ്യവസായ-ഐ.ടിരംഗത്തിന്റെ രാജാ ശില്പിയായി ചരിത്രംഎഴുതിവയ്കാന്‍ പോവുന്ന നാമമാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെത്...എമെര്‍ജിംഗ് കേരള  വ്യവസായ വകുപിന്റെമാത്രം പദ്ധതികള്‍ അല്ല...ഇപ്പോള്‍ വിവാദമാക്കിയിരികുന്നപദ്ധതികള്‍വ്യവസായ-ഐ.ടിവകുപ്പിന്റ അല്ലായെന്നത്ഏവര്‍ക്കുംഅറിവുള്ളതാണ്...എന്നിട്ടും വിമര്ശന കുന്തമുന  കുഞ്ഞാലിക്കുട്ടിയിലെക്കുമാത്രം തിരിക്കുന്നത് ചില രോഗത്തിന്‍റെ ഭാഗമായിട്ടാണ്.. ചിലരുടെ ആട്ടിന്‍തോല് അഴിഞ്ഞു വീണു യഥാര്‍ത്ഥ സ്വതം വെളിപെട്ട സംഭവങ്ങള്‍ ഇതിനു മുന്പും ഉണ്ടായിട്ടുണ്ട്..''സംഗ പരിവരങ്ങളുടെ എല്ലാ പ്രതിലോമ ആശയങ്ങളെയും മനസ്സാ സംശികരിച്ച ഈ കപട പരിസ്ഥിതി പ്രവര്‍ത്തകര്‍ക് ഇപ്പോഴുള്ള പ്രശ്നം ശക്തമായ പ്രതിപക്ഷവും സെന്സിടീവ് മീഡിയകളും ഉള്ള ഇവിടെ എന്തെങ്കിലും പരിസ്തി പ്രശ്നം എമെര്‍ജിംഗ് കേരള കൊണ്ട് ഉണ്ടായേക്കും എന്ന ഭീതിയില്‍ നിന്നല്ല .മറിച് കേരളത്തിന്റെ  തന്നെ മുഖം മാറ്റാന്‍ ഉതകുന്ന ഈ സംരംഭം ഒരു പ്രത്യേഗ രാഷ്ട്രീയ പാര്‍ട്ടിയുടെ മന്ത്രി ഭരിക്കുന്ന വ്യവസായ വകുപ്പാണ് ഇത് അവതരിപ്പിക്കുന്നു എന്നുള്ളതിലാണ്'' എന്ന്  ചില ഫേസ്ബുക്ക് സുഹുറുതുകള്‍  സംശയിച്ചാല്‍ തെറ്റു പറയണമോ ടീച്ചര്‍?????  .സവിശേഷമായ എന്തെങ്കിലും ചെയ്യാന്‍ ''ഉന്നത കുലത്തില്‍'' പിറന്നവര്‍ക്കെ കഴിയൂ,അങ്ങനെ ആകാവൂ എന്ന സവര്‍ണ പൊതു ചിന്ത നെഞ്ചില്‍ കൊണ്ട് നടക്കുന്ന പിന്തിരിപ്പന്‍ ചിന്താഗതിയുടെ നിശബ്ദ പ്രചരകാരുടെ പട്ടികയില്‍ ടീച്ചറും സ്ഥാനം പിടികുകയാണോ????? എന്ത് നല്ല പദ്ധതികള്‍ വന്നാലും ഇടങ്കോലുമായി ചാടി വീഴുന്ന ഇടതുപക്ഷ രാഷ്ടിയക്കാരെ പോലെ ടീച്ചര്‍ പ്രസ്താവനകള്‍ നടത്തരുത്... സ്വന്തം മക്കള്‍ക്ക്‌  തെറ്റായ മാര്‍ഗത്തില്‍ IHRD യിലോ മറ്റോ  വലിയ ഉദ്യോഗം മേടിച്ചു കൊടുക്കാന്‍ കെല്‍പ്പുള്ള ആദര്‍ശ വേഷം കെട്ടിയ തലതൊട്ടപ്പന്‍മാര്‍ക്ക് മനസിലാകില്ല ജോലിയ്ക് അലയേണ്ടി വരുന്ന ലക്ഷക്കണക്കിന്‌ യുവതയുടെ വേദന. പിറന്ന നാട്ടില്‍ അവസരങ്ങള്‍ നല്‍ക്കുന്ന പദ്ധതികള്‍  യുവത എന്നും  പ്രതീക്ഷകളോടെ ആണ്  നോക്കിക്കാണുന്നത്... . നമ്മുടെ നാട്ടിലും നല്ല വികസനം വരണം,,, ഇനിയിപ്പോ  വികസനവിരോദികളായ കടല്‍ കിളവന്മാര്‍ ചത്തൊടുങ്ങും വരെ  യുവത കാത്തിരിക്കണമോ???

5 comments:

  1. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചറുടെ കവിത വായിച്ചപ്പോള്‍ അഭിമാനമായിരുന്നു. കാരണം പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായി തൂലിക ചലിപ്പിക്കുകയും കൊച്ചു കുട്ടികള്‍ക്ക് കൂടി മനസ്സിലാകുന്ന രീതിയില്‍ അതിനെ പ്രതിഫലിപ്പിക്കാനും ടീചെര്‍ക്ക് സാധിച്ചു എന്നതില്‍. എന്നാല്‍ കാടിനോടുള്ള സ്നേഹം നാടിനോടോ അവിടുത്തെ മനുഷ്യരോടോ ഇല്ല എന്ന് ബോധ്യമായത് അടുത്ത കാലത്തെ ചില രാഷ്ട്രീയ കൊലപാതകങ്ങളില്‍ ടീചെരുടെ നിലപാടുകള്‍ കണ്ടപ്പോയാണ്. സ്ഥാനമാനങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടി അന്ന് പാലിച്ച മൌനം മാത്രം മതി ഒരു ജന്മം മുഴുവന്‍ ടീചെരെ വെറുക്കാന്‍. റിയലി സോറി ടീച്ചര്‍..., ഈ വേല ഇനി വേണ്ട........ ഷെയിം ഓണ്‍ യു....

    ReplyDelete
  2. മനുഷ്യരെ 'സ്നേഹിച്ച്‌ സ്നേഹിച്ച്‌' കൊല്ലുന്നവരുടെ ഈ നാട്ടില്‍ കുറച്ച്‌ പരിസ്ഥിതി സ്നേഹികളെങ്കിലും ഉണ്ടാകുന്നത് നല്ലതല്ലേ സുഹൃത്തുക്കളെ. ടീച്ചറെ ഇത്രയധികം വിമര്‍‌ശിക്കുമ്പോള്‍‌ ടീച്ചറുടെ മുന്‍‌കാല പ്രവര്‍ത്തനങ്ങള്‍‌ കുറച്ചെങ്കിലും മനസ്സിലാക്കണമായിരുന്നു. ഇത്‌ വെറും... ആയിപ്പോയി.

    ReplyDelete
  3. കേരളത്തിലെ ഒരു രാഷ്ട്രീയ സംകര്‍ഷ പ്രദേശത്തു ഒരു സ്ത്രി ക്രുരമായി മാനഭംഗപ്പെടുത്തലിന് ഇര ആയപ്പോള്‍ ആ സമയം ടി ടീച്ചര്‍ കേരള സര്‍കാര്‍ നോമിനിയായി വനിതാ കമ്മിഷന്‍റെ ചെയര്‍ പെര്‍സണ്‍ സ്ഥാനംവഹികുകയായിരുന്നു....എന്നാല്‍ ആ സ്ത്രിയെ കാണുവാനോ സംഭവത്തെ കുറിച്ച് അനേഷിക്കാനോ തയ്യാറാവാത്ത ടീച്ചര്‍ സുഗുതയില്‍ നിന്നും ഇതില്‍ കുടുതല്‍എന്ത് പ്രതീക്ഷിക്കണം....

    ReplyDelete
  4. നമ്മുടെ നാടിന്‍റെ പച്ചപ്പും തണ്ണീര്‍ തടങ്ങളും തീര്‍ച്ചയായും സംരക്ഷിക്കപെടനം

    പക്ഷെ ഇവിടെ എമെര്‍ഗിംഗ് കേരള വളരെ നെഗറ്റീവ് വശങ്ങള്‍ ഉള്ള ഒന്നാണ് എന്നു ബോധപൂര്‍വം വരുത്തി തീര്‍ക്കുകയാണ്.
    കൃഷിക്ക് വേണ്ടി ഒന്നും ഇല്ല എന്നു പറയുന്ന ലേഖകന്‍ എമെര്‍ഗിംഗ് കേരളയുടെ വെബ്സൈറ്റ് എന്ത് കൊണ്ടു കാണാതെ പോവുന്നു,
    എമെര്‍ഗിംഗ് കേരള എന്നത് ഒരു പദ്ധതി മാത്രം,ആണ് അല്ലാതെ സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെ പട്ടികയല്ല.
    Food & Agro Processing and Value-addition

    Activated Carbon Plant
    Modern Cold Storage
    Coconut-based Food Processing Plant
    Modern Rice Mill
    http://www.emergingkerala2012.org/sectors.php

    മുകളില്‍ കൊടുത്തിരിക്കുന്നത്‌ വെബ്‌ സൈറ്റില്‍ നിന്നും കോപ്പി ചെയ്തതാണ്.
    എമെര്‍ഗിംഗ് കേരളയുടെ ഏതൊരു പദ്ധതിയും കുത്തകളെ ലക്‌ഷ്യം വച്ചല്ല, പണം മുടക്കാന്‍ തയ്യാറുള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ ഭാകത്തു നിന്നു ലഭിക്കുന്ന സഹായങ്ങള്‍ വരെ വ്യക്തമായി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറി ഇറങ്ങാതെ, വിരല്‍ തുമ്പില്‍ തന്നെയുണ്ട്. ഇതൊന്നും മനസിലാക്കാതെ എന്തിനെയും അടച് ആക്ഷേപിച്ചു കേരളത്തെ പിന്നോട്ട് തന്നെ വലിക്കുന്നു.

    കേരളത്തില്‍ റോഡുകള്‍ ഉണ്ടാക്കേണ്ടി വരുന്നതിന്റെ കാരണം നമ്മള്‍ വണ്ടികള്‍ വാങ്ങി കൂട്ടുന്നത്‌ കൊണ്ടല്ലേ ?

    അന്തരീക്ഷ ഉഷ്മാവ് വര്‍ധിക്കുന്നത് വ്യവസായ സംരംഭങ്ങള്‍ കൊണ്ടു മാത്രമല്ല, രണ്ടു പേര്‍ക്ക് പാര്‍ക്കാന്‍ വരെ കോണ്‍ഗ്രീട്റ്റ് കൊട്ടാരങ്ങള്‍ കെട്ടി ഉയര്‍ത്തുന്ന നമ്മള്‍ ഉള്‍പെടെയുള്ള സമൂഹം അല്ലെ ?

    തോടുകളും, കുളങ്ങളും ചപ്പു ചവറുകളും, മാലിന്യങ്ങളും എറിയാനുള്ളതാണെന്ന് സര്‍ക്കാര്‍ ആണോ പ്രഖ്യാപിച്ചത് ?

    നമ്മള്‍ തിരഞ്ഞെടുക്കുന്ന പ്രധിനിധികള്‍ നമ്മുടെ തന്നെ സ്വഭാവം തന്നെയല്ലേ കാണിക്കുക, എല്ലാം സര്‍ക്കാര്‍ ചെയ്യട്ടെ വിമര്‍ശിക്കാന്‍ നമുക്ക് ഒരു പേനയും, പുച്ഛം കലര്‍ന്ന രണ്ടു ഡയലോഗും ധാരാളം മതിയല്ലോ !

    സാക്ഷരതയുടെ കാര്യത്തില്‍ ഒന്നാമതായി നില്‍കുന്ന, വിദ്യാഭ്യാസ മേഖലകളില്‍ മുന്നേറുന്ന ഒരു സമൂഹം ഇവിടെ ഉണ്ടായി വരുന്നു, അവര്‍ക്ക് ജോലി ചെയ്യാന്‍,പുതിയ സംരംഭങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.അതിനു രാജ്യത്തിന്‍റെ, സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാവണം.നമ്മുടെ നാട്ടില്‍ വീടുകള്‍ വന്നതിനു ശേഷമാണു റോഡുകള്‍ വരുന്നത്. അപ്പൊ ഇട വഴി മാറി നട വഴിയും പിന്നീട് റോഡും ആക്കിമാറ്റാന്‍ ആളുകളെ മാറ്റി പര്‍പ്പികേണ്ടി വരും.

    റോഡ്‌ ടാര്‍ ഇടാതിരുന്നാല്‍ സര്‍ക്കാരിന്റെ അനസ്ഥയും, ടാര്‍ ഇട്ടാല്‍ പ്രകൃതി നാശം ആവുന്നതിന്റെ പ്രത്യയ ശാസ്ത്രം എനിക്ക് പിടി കിട്ടുന്നില്ല.

    സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ 70 ശതമാനത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും, പെന്‍ഷനും കൊടുക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്, ബാക്കി 30 ശതമാനത്തില്‍ നിന്നും വേണം കേരളത്തിലെ മുഴുവന്‍ (സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പെടെ) ജനങ്ങള്‍ക്കും വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ അപ്പൊ റോഡു നിര്‍മാണത്തിനും, മറ്റു വ്യവസായ സംരംഭങ്ങള്‍ക്കും മറ്റു ഫണ്ടുകള്‍ കണ്ടെത്തേണ്ടത്‌ അനിവാര്യമാണ്.

    വിദേശ നിക്ഷേപം, ബി ഓ റ്റി , എന്നീ സമ്പ്രദായങ്ങള്‍ പരമാവധി അകറ്റി നിര്‍ത്തുക തന്നെ വേണം,ജീവനക്കാരെ കൂടുതല്‍ പെന്‍ഷന്‍ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം ഉള്ള സംസ്ഥാനം ആണ് നമുടെത്.പെന്‍ഷന്‍ സമ്പ്രദായം ഒഴിവാക്കണം, അല്ലെങ്കില്‍ പാടി പാടി ആയി കുറച്ചു കൊണ്ടു വരണം എന്നു ഒരു "ദേശീയവാദിയും" പറയുന്നത് കേള്‍കുന്നില്ല.

    സര്‍ക്കാര്‍ എന്ത് കൊണ്ടു വന്നാലും കട്ട് തിന്നാന്‍ ആണെന്ന് പറഞ്ഞു അഴിമതിക്കെതിരെ ജീവന്മരണ പോരാട്ടം നടത്തുന്ന നമ്മള്‍, ഒരു പോലീസുകാരന്‍ കൈ കാണിച്ചാല്‍ നൂറു രൂപ കൊടുത്തു തടി ഊരുന്നു.

    ReplyDelete
  5. മലപുറംഎന്നുകേട്ടാല്‍ പിന്നെ ഒന്നും നോക്കേണ്ട വര്‍ഗീയ മനോഭാവത്തോടെ കാര്യങ്ങളെ നോക്കികാണും നമ്മുടെ സഗാക്കള്‍....





    ഈ വ്യവസായങ്ങൾ മുഴുവൻ കണ്ണൂർ പ്രഖാപിച്ചാൽ അരെങ്കിലും വരുമോ? പണ്ടു അവിടെ ഉണ്ടായിരുന്ന എത്ര വ്യവസായങ്ങൾ സഖാക്കൾ പൂട്ടിച്ചു? തിരുവേപ്പതി മിൽ ഓർമയുണ്ടൊ? സഖാക്കളുടെ അഭിമാനമായിരുന്ന ദിനേശ്‌ ബീഡിക്ക്‌ എന്ത്‌ സംഭവിച്ചു. കണ്ണൂർ കൈത്തറിക്കു എന്ത്‌ പറ്റി?? ഇത്‌ പാണക്കാട്‌ കൊണ്ടു പോയാൽ കുഞ്ഞാലികുട്ടിക്ക്‌ ഒരു ഉറപ്പ്‌ കൊടുക്കാൻ പറ്റും. വ്യവസായം ഒരിക്കലും പൂട്ടിക്കില്ല.. അത്‌ അച്ചുമാമൻ വിചാരിച്ചാലും, സുഗതകുമാരി വിചാരിച്ചാലും.... വ്യവസായികൾക്ക്‌ ആ ഉറപ്പാണു വേണ്ടത്‌.. കണ്ണൂരു അങ്ങനെ ഒരു ഉറപ്പ്‌ കൊടുക്കാൻ കഴിയുമോ സഖാക്കളേ......

    ReplyDelete